Thursday, September 17, 2015

മകനെ നിനക്ക് വേണ്ടി : കഥ ഒന്ന്

മകനെ നിനക്ക് വേണ്ടി : കഥ ഒന്ന് 
..........................................................

ഇത് നടക്കുന്നത് 1997 മെയ്‌ - ജൂണ്‍ കാലഘട്ടം  , ആ നാളിൽ  കേരളം അത്രയ്ക്ക് അങ്ങ് പുരോഗമിച്ചിട്ടില്ല . അന്ന് എനിക്ക് 17 വയസ്സ് പ്രായം കാണും . ഞാൻ എന്റെ അമ്മായീടെ  മോന്റെ ഓട്ടോ ഇലട്രിക്കൽ വർക്ഷോപ്പിൽ പണി പഠിക്കാൻ പോയിരുന്ന കാലം. 
എല്ലാ ദിവസത്തെയും പോലെ ആ  ദിവസവും പോയി  കൊണ്ടിരിക്കുകയായിരുന്നു . 

അന്ന് ഒരു ഉച്ച നേരത്ത് പണികൾ ഒക്കെ ഒതുക്കി , ഭക്ഷണം കഴിച്ചു  ഞങ്ങൾ ഒന്ന് വിശ്രമിക്കുകയായിരുന്നു. എല്ലാവരും ഒരു ഉറക്കത്തിന്റെ വക്കിൽ ആയിരുന്നു . ദേഹം അനങ്ങി പണി എടുക്കുന്നവർ അല്ലേ , ഞങ്ങൾക്ക് കുറച്ചു ക്ഷീണം ഒക്കെ കാണും . മുതിർന്നവർ വിശ്രമിക്കുമ്പോൾ റോഡിലൂടെ പോകുന്ന വണ്ടികളെ നോക്കി ഞാൻ അവിടെ കിടക്കുന്ന മര ബെഞ്ചിൽ ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു മദ്യവയസ്ക്കൻ കടയിലേക്ക് കയറി വന്നു .മെലിഞ്ഞ ഒരു രൂപം ,പഴകിയ ഒരു ഷർട്ടും പാൻറ്സും ആണ് വേഷം. കയ്യിൽ  ഒരു ചെറിയ പ്ലാസ്റ്റിക് കവറിൽ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നു .അവിടെ  ഞാൻ മാത്രം ഉണ്ട്  ഉറങ്ങാത്തതായി.  വന്ന ആൾ ആകെ പരുങ്ങലിൽ ആയി, കൌമാരക്കാരാൻ ആയ എന്നോട് ചോദിക്കാണോ ? , അതോ ഉറങ്ങുന്ന മുതിര്ന്നവരെ ഉണർത്തി ചോദിക്കണോ?

ധൈര്യം സംഭരിച്ചു ഒരു വലിയ പണിക്കാരനെ പോലെ ഞാൻ ചോദിച്ചു " എന്താ ചേട്ടാ കാര്യം ? "  

അല്ല മോനെ, ഇവിടെ പഴയ ബാറ്ററി ഉണ്ടോ ?
  
എന്താ ഉത്തരം പറയേണ്ടത് എന്ന് അറിയാതെ ഞാൻ ഒരു നിമിഷം പകച്ചു നിന്നു . പെട്ടന്ന് തന്നെ ഞാൻ ചോദിച്ചു " എന്തിനാ ചേട്ടാ ബാറ്ററി ? "

ഇതൊക്കെ കേട്ട് തമ്പി ചേട്ടൻ (അമ്മായീടെ  മോൻ) ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു.

ഉറക്ക ചടവോടെ ചേട്ടൻ വന്ന ആളോട് ചോദിച്ചു    " എന്താ ചേട്ടാ കാര്യം  ?"

ഇവിടെ .......... പഴയ ബാറ്ററി ഉണ്ടോ ?

എന്തിനാ ചേട്ടാ പഴയ ബാറ്ററി ? തമ്പി ചേട്ടൻ ചോദിച്ചു.

അത് ഒരു  ലൈറ്റ് കത്തിക്കാനാ . അയാള് മറുപടി പറഞ്ഞു.
മകൻ SSLC പഠിക്കാ ? അവനു രാത്രിലൊക്കെ പഠിക്കുമ്പോ  ഒരു വെളിച്ചത്തിനു വേണ്ടി , ഒരു ലൈറ്റ് ഇട്ടു കൊടുക്കാൻ ആയിരുന്നു. 

ഈ സമയത്ത് സുനിയും സേവ്യർ ചേട്ടനും (വർക്ക്‌ഷോപ്പിലെ രണ്ട് മുതിന്ന പണിക്കാർ) എഴുന്നേറ്റിട്ടുണ്ടായിരുന്നു. അവർ ഈ സംഭാഷണങ്ങൾ കേൾക്കുകയായിരുന്നു. 

ചേട്ടാ അപ്പോൾ വീട്ടിൽ കരണ്ടില്ലേ ? തമ്പി ചേട്ടൻ ചോദിച്ചു.

ഇല്ലാ എന്ന മറുപടി അതിന് ലഭിച്ചു.

കുറച്ചു നേരം അവിടെ ഒരു നിശബ്ദത അനുഭവപ്പെട്ടു.

ചേട്ടാ, പഴയ ബാറ്ററി തരണകൊണ്ട് ഞങ്ങൾക്ക് കൊഴപ്പില്ല . പക്ഷെ ........, അത് എപ്പോഴും ചാർജ് ചെയ്യണ്ടി വരോല്ലോ ........... ; ചേട്ടന്റെ വീട്ടില് ......... കരണ്ട് ഇല്ലെങ്കി പിന്നെ .......... ആ നിശബ്ദതക്ക് വിരാമം ഇട്ടുകൊണ്ട്‌ തമ്പി ചേട്ടൻ പറഞ്ഞു.

പിന്നെയും ഒരു നിശബ്ദത. 

ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി, ആരും ഒന്നും മിണ്ടുന്നില്ല.

അപ്പോ,പഴയ ബാറ്ററി കിട്ടീട്ട് കാര്യമില്ലാല്ലേ? 

മദ്യവയസ്കന്റെ ഈ വാക്കുകൾ അവിടെ ഉണ്ടായിരുന്ന നിശബ്ദതയെ ഒരിക്കൽ കൂടി കീറി മുറിച്ചു.
ആ സമയം മധ്യവയസ്കന്റെ കണ്ണിൽ അല്പ്പം കണ്ണുനീർ വന്നുവോ ?

എന്നാ ...... ശരി ....

ഞങ്ങളോട് യാത്ര പറഞ്ഞു അയാൾ റോഡിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ കണ്ണിൽ കൂടുതൽ കണ്ണുനീർ വന്നിരുന്നോ ?

അയാൾ റോഡിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഒഴികെ എല്ലാവരും ഓരോ പണികൾക്കായി പോയി .

മകന് പഠിക്കുന്നതിനായി ഒരു ഇലട്രിക് വെളിച്ചം നല്കാൻ പറ്റാത്തതിന്റെ സങ്കടത്തിൽ തല കുമ്പിട്ട് വിദൂരതയിലേക്ക് നടന്നു പോകുന്ന ആ അച്ഛനെ നോക്കി ഞാൻ നിന്നു.മക്കളെ  നല്ല നിലയിൽ ആക്കുവാൻ കഷ്ട്ടപ്പെടുന്ന മാതാപിതാക്കളെ ഞാൻ ഓർത്തു ........


മക്കളെ നിങൾ ഒന്ന് മനസിലാക്കൂ ; 
നിങൾ ഇന്ന് ഈ അനുഭവിക്കുന്ന സ്വത്തിനും സന്തോഷത്തിനും നിങ്ങളുടെ മാതാപിതാക്കളുടെ ചോരയുടെ മണം ഉണ്ട്.
അത് നിങ്ങൾ മറക്കതിരിക്കൂ......... 




ഇനി ഈ സംഭവം കഴിഞ്ഞ് ഏകദേശം 20 വർഷങ്ങൾ അടുത്തുള്ള  ഈ കാലത്തിലേക്ക് വരാം . 
ആ അച്ഛന്നും മകനും ഇന്ന് ജീവിച്ചിരിപ്പുണ്ടോ ?
ആ മകൻ എത്ര വരെ പഠിച്ചു?  
അന്ന് തനിക്കു വേണ്ടി കഷ്ട്പ്പെട്ട  അച്ഛനെ അവൻ നല്ലപോലെ നോക്കിയോ / നോക്കുന്നുണ്ടോ  ?
ഒന്നും അറിയില്ല .........


........ശുഭം.........

No comments:

Post a Comment